കൊച്ചി: ഉറങ്ങാൻപോകും മുൻപ് പ്രിയപ്പെട്ട വളർത്തുനായ ജാക്കിനെ അടുത്തുനിർത്തി വീട്ടുവളപ്പിൽനിന്നുകൊണ്ട് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു വിനോദ്. അത് പക്ഷേ എന്നേക്കുമുള്ള ഉറക്കത്തിന്റെ തുടക്കമായി മാറുകയായിരുന്നു. കുരച്ച നായയെ ചെരിപ്പെറിഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മർദനമേറ്റ് മരിച്ച ഹൈക്കോടതി ഡ്രൈവർ ടി.ബി. വിനോദ് അതീവ ഗുരുതരാവസ്ഥയിൽ ആറുദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്. പോലീസ് പറയുന്നതനുസരിച്ച് വിനോദിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന തപാൽവകുപ്പ് ജീവനക്കാരായ ഇതര സംസ്ഥാനക്കാർ നായയെ ചെരിപ്പെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. നായയെ ഉപദ്രവിച്ചതിനെ വിനോദ് ചോദ്യം Read More..
Ernakulam
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് കാരുണ്യം തേടുന്നു
പനങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ അശോകൻ -മണി ദമ്പതികളുടെ മകൻ ഹരികൃഷ്ണനാണ് (25) സഹായം തേടുന്നത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹരികൃഷ്ണൻ മാർച്ച് 23ന് ബൈക്ക് അപകടത്തിൽപ്പെട്ട് തലക്ക് ഗുരുതര പരിക്കേറ്റ് നെട്ടൂർ ലേക്ക്ഷോറിൽ വെൻറിലേറ്ററിൽ ചികിത്സയിലാണ്. നിലവിൽ നാല് ശസ്ത്രക്രിയക്ക് യുവാവ് വിധേയനായി. ഭീമമായ തുക ഇതിനോടകം തന്നെ ചെലവായി കഴിഞ്ഞു. ഇനിയും നല്ലൊരു തുക വേണ്ടതുണ്ട്. ഹരികൃഷ്ണന്റെ പിതാവ് അശോകൻ സെക്യൂരിറ്റി Read More..
ജോലിയിൽനിന്നു പിരിച്ചുവിട്ടതിൽ പ്രതിഷേധം : റവന്യു ടവറിനുമുന്നിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
കൊച്ചി: ജോലിയിൽനിന്നു പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് എറണാകുളം റവന്യു ടവറിനു മുന്നിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഭവനനിർമാണ ബോർഡിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി സൂരജ് കുമാറാണ് ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഭവനനിർമാണ ബോർഡിലെ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അനുനയ ചർച്ചകൾക്ക് ശേഷം ഒരു മണിയോടെ സൂരജിനെ മരത്തിൽനിന്ന് താഴെയിറക്കി. കഴിഞ്ഞ മാസം ഭവനനിർമാണ ബോർഡിൽനിന്ന് 13 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്് എട്ടുദിവസമായി തൊഴിലാളികൾ റവന്യു ടവറിനു Read More..
സൗഹൃദം അവസാനിപ്പിച്ചതിന് പ്രതികാരം, കൊലപാതകം; സിംനയുടെ ശരീരത്തിൽ 9 മുറിവ്
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മ സിംനയുടെ ശരീരത്തിൽ കത്തി കൊണ്ടുള്ള 9 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ്. കഴുത്തിൽ ആഴത്തിൽ നീളമുള്ള മുറിവാണ് ഉണ്ടായിരുന്നത്. ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ സിംനയുടെ മൃതദേഹം കബറടക്കി. കൊലപാതകത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഷാഹുലിനെ കൈകൾക്കു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. കൊലപ്പെടുത്തിയ ഷാഹുലിന്റെ കൈകളിൽ ആഴത്തിൽ മുറിവുണ്ടായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി. സിംനയെ കൊലപ്പെടുത്തുന്നതിനിടെ കത്തി കൊണ്ട് ഷാഹുലിന്റെ Read More..
മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. എസ്.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ Read More..
തൃപ്പൂണിത്തുറയിൽ വീണ്ടും കവർച്ച : വീടുകൾ തകർത്ത് അഞ്ചു പവൻ കവർന്നു
തൃപ്പൂണിത്തുറ : നഗരത്തിൽ രണ്ട് വീടുകൾ പിക്കാസ് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പൊളിച്ച് കവർച്ച. ഈ സമയം വീട്ടുകാർ ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ എസ്.എൻ. ജങ്‌ഷനും മെയിൻ പോസ്റ്റോഫീസ് ജങ്‌ഷനും മധ്യേ, വൈക്കം റോഡരികിലെ ശക്തി നഗറിലാണ് ദുഃഖവെള്ളിയാഴ്ച രാത്രിയിൽ കവർച്ച നടന്നിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശി തട്ടിൽ ജോർജിന്റെ വീട്ടിലും തൊട്ടുചേർന്നുള്ള കറുകച്ചാൽ സ്വദേശി ‘ശിവകൃപ’യിൽ രാജഗോപാലിന്റെ വീട്ടിലുമാണ് മുൻവാതിലുകൾ കുത്തിപ്പൊളിച്ചുള്ള കവർച്ച നടന്നിരിക്കുന്നത്. ജോർജിെന്റ വീട്ടിൽനിന്ന് അഞ്ചുപവൻ സ്വർണാഭരണങ്ങളും വാച്ചും കവർന്നു. വീടിെന്റ സോഫയിൽനിന്ന് ഇരുമ്പിെന്റ രണ്ട് പിക്കാസുകൾ Read More..
ആലുവയിൽ കുഞ്ഞുവാവയുടെ ചെറുകുടലിൽ നിന്ന് കമ്പിക്കഷണം പുറത്തെടുത്തു; ഉള്ളിലെത്തിയത് പിറന്നാൾ കേക്കിൽ നിന്ന്
ആലുവ: ഒന്നാം പിറന്നാളിനു മുറിച്ച കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ആലുവ രാജഗിരി ആശുപത്രിയിൽ ‘ഡ്യൂഡെനോസ്കോപ്പി’ വഴി നീക്കി. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള കേക്കിന്റെ മുകളിലെ അലങ്കാര വസ്തുക്കളിൽ ഒന്നായിരുന്നു ചെറിയ കമ്പിക്കഷണം. കുഞ്ഞിന്റെ വായിൽ അമ്മ ഇതു കണ്ടെങ്കിലും എടുക്കാനായില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയിൽ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. ഉദരരോഗ വിദഗ്ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. Read More..
കൊച്ചിയിൽ സൈക്കിൾ ഹാൻഡിലിൽ കേബിള്‍ കുരുങ്ങി; വിദ്യാർഥിയുടെ കൈവിരൽ അറ്റുതൂങ്ങി
കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻഡിലിൽ കേബിള്‍ കുരുങ്ങി വിദ്യാർഥി അപകടത്തില്‍ പെട്ടു. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരുക്കേറ്റത്. കേബിളിൽ കുരുങ്ങിയ കൈവിരൽ അറ്റുതൂങ്ങുകയും, പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കറുകപ്പള്ളി ജംക്ഷനിലായിരുന്നു അപകടം.
തൃപ്പൂണിത്തുറയിൽ ബാങ്ക് കവർച്ച; ഇസാഫ് ബാങ്കിൽ നിന്ന് നഷ്ടമായത് 263,000 രൂപ
തൃപ്പൂണിത്തുറ: നഗരത്തിലെ ഇസാഫ് ബാങ്കിൽ കവർച്ച. തൃപ്പൂണിത്തുറ, വൈക്കം റോഡിൽ കണ്ണൻകുളങ്ങരക്ക് സമീപത്തെ ഇസാഫ് ബാങ്കിന്റെ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. സി.സി.ടി.വി പരിശോധിച്ചതിൽ വ്യാഴാഴ്ച പുലർച്ച 4.49നാണ് മോഷണം നടന്നതെന്ന് തെളിഞ്ഞു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചാണ് അകത്തുകയറിയത്. 263,000 രൂപ കവർന്നതായി ബാങ്ക് ജീവനക്കാർ പറഞ്ഞു. ബാങ്കിന്റെ ഒന്നാം നിലയിലെ ലോൺ വിഭാഗത്തിന്റെ മുറിയിലെ ലോക്കർ അലമാര തകർത്താണ് കവർച്ച നടത്തിയത്. മുറിയിൽ നാല് അലമാരകൾ ഉണ്ടെങ്കിലും കൃത്യമായി പണം സൂക്ഷിച്ച അലമാര മാത്രമാണ് തകർത്തത്. തിങ്കളാഴ്ചയാണ് Read More..
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: തൃക്കാക്കര സ്വദേശിയായ യുവതി അറസ്റ്റിൽ
വാകത്താനം: ദമ്പതികളെ ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന ഭാഗത്ത് താമസിക്കുന്ന എറണാകുളം തൃക്കാക്കര സ്വദേശി നിധി ശോശാ കുര്യനെ (38)യാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പൊലീസിൽ പരാതി നൽകിയതോടെ വാകത്താനം പൊലീസ് കേസെടുത്ത് നടത്തിയ പരിശോധനയില്‍ 22 ലക്ഷം ഇവരുടെ അക്കൗണ്ടില്‍ വന്നതായി Read More..