കൊച്ചി: പുരയിടം നിരപ്പാകുന്ന ജോലി തടസപ്പെടുത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു ഈ യുവാക്കൾ. കളമശ്ശേരി എച് എം ടി കോളനി കളപ്പുരക്കൽ ഷാഹുൽ ഹമീദ് (35), കാമശ്ശേരി ഞാലുകാര തീണ്ടികൽ സനൂപ് (33), പള്ളിയാംകാര ചാളയിൽ സുനീർ (26), ഏലൂർ കുറ്റികാട്ടുചിറ കോട്ടപ്പറമ്പ് ശരവണകുമാർ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഇവർ സ്ഥലം നിരപ്പാകുന്നത് തടഞ്ഞത്. തുടർന്ന് ഇവർ പണം ആവിശ്യപെടുകയും ചെയ്തു. ഇവർക്കെതിരെ ഒട്ടനവധി കേസുകൾ ഉണ്ടെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
Related Articles
കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക്
കളമശ്ശേരി; കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം.17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.
കൊച്ചിയിൽ രാസലഹരിയുമായി രണ്ടുപേർ പിടിയിൽ
കളമശ്ശേരി: നഗരസഭാ ഓഫീസിന് സമീപം ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ ടിപ്പർ ലോറിയിൽ നിന്ന് 286 ഗ്രാം രാസലഹരിയുമായി പോലീസ് രണ്ടു പേരെ പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വെളിയിൽ ഷെഫീക്ക് (29), പുന്നപ്ര പള്ളിവേലിയിൽ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്. 25 ലക്ഷത്തോളം വിലമതിക്കുന്ന രസലഹരിയാണ് പോലീസ് പിടിച്ചെടുത്തത്. ലഹരി കടത്താൻ ഇവർ ഉപയോഗിച്ച ടിപ്പറും പിടിച്ചെടുത്തത്. ഉച്ചക്ക് 2 മണിയോടെ ആയിരുന്നു സംഭവം. കരിങ്കല്ലുമായി പൊള്ളാച്ചിയിൽ നിന്നും വന്ന ലോറിയാണ് പിടിച്ചെടുത്തത്. ലഹരി കടത്തു സംഘത്തിലെ Read More..
കളമശ്ശേരിയിൽ ഡോക്ടർക്കു നേരെ രോഗിയുടെ ആക്രമണം; മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാധ്യമങ്ങളോട് ഡോ. ഇർഫാൻ
കൊച്ചി: പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്തു. നീ വെറുമൊരുഡോക്ടറാണ്, നിന്നെ എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നിങ്ങനെ ആയിരുന്നു പ്രതി പറഞ്ഞത് കളമശേരി മെഡിക്കൽ കോളജിൽ രോഗിയുടെ മർദനത്തിന് ഇരയായ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കായി എത്തിയ വട്ടേകുന്ന് സ്വദേശി ഡോയൽ ആണ് ആശുപത്രിയിൽ ഡോക്ടർക്കു നേരെ അതിക്രമം നടത്തിയത്. പ്രാഥമിക ചികിത്സ കഴിഞ്ഞതോടെ ഡോയലിന്റെ സ്വഭാവം മാറിയെന്ന് ഡോക്ടർ ഇർഫാൻ പറയുന്നു. മറ്റു രോഗികളെ ചികിൽസിക്കുന്നതിനിടെ കമന്റ് Read More..