കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിന്റെ എംഎസ്സി സയൻസ് ഡേറ്റാ ലാബിൽ തീപിടിത്തം. 36 കംപ്യൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. 2 എസികൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഏലൂർ എന്നിവിടങ്ങളിൽ നിന്നു 2 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.രാവിലെ 10 മണിക്കാണ് തീപിടിത്തം ഉണ്ടായത്. എസി യൂണിറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പ്രാഥമിക സൂചന. രാവിലെ ജീവനക്കാരൻ വന്നു ലാബ് തുറന്നു എസി ഓൺ ചെയ്ത് ശേഷം വാതിൽ അടച്ചു പുറത്തു പോയിരുന്നു. ഇതിനു ശേഷമാണ് തീപിടിത്തം ഉണ്ടായത്. പുറത്ത് ക്യാംപസിൽ ശുചീകരണം നടത്തിക്കൊണ്ടിരുന്ന ജീവനക്കാരാണു മുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടത്.
Related Articles
കുസാറ്റിൽ കൂട്ടത്തല്ല് ; കലോത്സവത്തിനിടെ പോലീസ് ലാത്തിയെടുത്തു.
കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവം സമാപിച്ചത് കൂട്ടത്തല്ലിൽ. 2 പ്രാവിശ്യം തല്ലുണ്ടായെങ്കിലും രണ്ടാമത് അൽപ്പം ഗുരുതരമായിരുന്നു. ചൊവ്വാഴ്ച രാത്രി 12.15നുണ്ടായ സംഘട്ടനം പോലീസ് ലാത്തിചാർജിലാണ് അവസാനിച്ചത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.45നു വീണ്ടുമുണ്ടായ സംഘട്ടനത്തിൽ 9 പേർക്കു പരുക്കേറ്റു. ഇവരിൽ അർജുൻ, ഫാരിസ്, കൃഷ്ണമൂർത്തി, മിഥുൻ, നയീം, അഭിനന്ദ്, അർജുൻ, ദേവദത്തൻ എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ബിടെക് നാലാം വർഷ വിദ്യാർഥി യാസിനെ ആലുവ ജില്ലാ ആശുപത്രിയിലും അതുൽ രമേശ്, അഫ്സൽ, Read More..
കളമശേരിയിനിന്നും നിരോധിത പ്ലാസ്റിക് കണ്ടുപിടിച്ചു.
കളമശ്ശേരി: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ റെയ്ഡിൽ 775 കിലോഗ്രം നിരോധിത പ്ലാസ്റ്റിക്കാണ് കണ്ടു പിടിച്ചത്. കളമശ്ശേരിയിൽ നിന്നും മാത്രമയിയാണ് ഇത്രയധികം നിരോധിത പ്ലാസ്റ്റിക് കണ്ടുപിടിച്ചത് എന്നിരിക്കെ കൊച്ചി നഗരം മൊത്തത്തിൽ പരിശോദിച്ചാൽ ചെയ്താൽ എത്രത്തോളം നിരോധിത പ്ലാസ്റ്റിക് കണ്ടു പിടിക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പള്ളിലാംകരയിൽ തയ്യിൽ വീട്ടിൽ ജോണിന്റെ ഗോഡൗണിൽനിന്നും 115 കിലോഗ്രാം കണ്ടെടുത്തു.കളമശ്ശേരി പ്രീമിയർ കവലയിലുള്ള പീയീസ് ട്രേഡിയെർസിൽ നിന്നും 540 കിലോഗ്രാം കണ്ടെടുത്തു. ഷോപ്പർസ് ഷാപെന്ന സൂപ്പർമാർക്കിൽ Read More..
ജില്ലാ മരുന്ന് സംഭരണശാലയിൽ അഗ്നി സുരക്ഷാ സംവിധാനം പ്രവൃത്തിക്കുന്നില്ല.
ജില്ലാ മരുന്ന് സംഭരണശാല പ്രവർത്തിക്കുന്നത് അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ. കേരളം മെഡിക്കൽ കോർപ്പറേഷന്റെ മഞ്ഞുമ്മനിലെ മരുന്ന് സംഭരണശാലയിലാണ് അഗ്നി സുരക്ഷാ സംവിധാനം ഇല്ലാത്തതു.കഴക്കൂട്ടത്തെ ഗോഡൗണിൽ ഉണ്ടായ തീ പിടുത്തത്തെ തുടർന്ന് ഏലൂർ അഗ്നി സുരകഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കാര്യം കണ്ടു പിടിച്ചത്. തീ പിടുത്തം ഉണ്ടായാൽ വെള്ളം എടുക്കനുള്ള സംഭരണിയാണ് ഉപയോഗരഹിതമായതു. കെട്ടിടത്തിലുള്ള അഗ്നി സുരക്ഷാ സംവിധാനം കലഹരണപ്പെടുകയും ഉപയോഗ ശൂന്യവുമാണ്.