കളമശ്ശേരി: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ റെയ്‌ഡിൽ 775 കിലോഗ്രം നിരോധിത പ്ലാസ്റ്റിക്കാണ് കണ്ടു പിടിച്ചത്. കളമശ്ശേരിയിൽ നിന്നും മാത്രമയിയാണ് ഇത്രയധികം നിരോധിത പ്ലാസ്റ്റിക് കണ്ടുപിടിച്ചത് എന്നിരിക്കെ കൊച്ചി നഗരം മൊത്തത്തിൽ പരിശോദിച്ചാൽ ചെയ്താൽ എത്രത്തോളം നിരോധിത പ്ലാസ്റ്റിക് കണ്ടു പിടിക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പള്ളിലാംകരയിൽ തയ്യിൽ വീട്ടിൽ ജോണിന്റെ ഗോഡൗണിൽനിന്നും 115 കിലോഗ്രാം കണ്ടെടുത്തു.
കളമശ്ശേരി പ്രീമിയർ കവലയിലുള്ള പീയീസ് ട്രേഡിയെർസിൽ നിന്നും 540 കിലോഗ്രാം കണ്ടെടുത്തു. ഷോപ്പർസ് ഷാപെന്ന സൂപ്പർമാർക്കിൽ നിന്നും 120 കിലോ കണ്ടെടുത്തു. ഇവരിൽ നിന്നും പിഴ ഈടക്കുവാൻ നോട്ടീസ് നൽകുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.