ആലുവ: ഫ്രഞ്ച് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിച്ച 1200 കിലോമീറ്റർ സൈക്ലിങ് ‘സൺബേൺ ഒഡീസി’യിൽ ആലുവ എടയപ്പുറം മാണാറത്ത് ആദിൽ മുഹമ്മദ് (22)ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്നു തുടങ്ങി തിരുനെൽവേലി, കോഴിക്കോട്, പാലക്കാട്, കോട്ടയം വഴി തിരിച്ചു തിരുവനന്തപുരം വരെ 90 മണിക്കൂർ കൊണ്ട് 1206 കിലോമീറ്ററാണ് ആദിൽ പിന്നിട്ടത്. 12 പേർ ഫിനിഷ് ചെയ്തു. ഒരു വനിത ഉൾപ്പെടെ 17 പേർ പങ്കെടുത്തിരുന്നു.
Related Articles
മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന പ്രതികൾ പിടിയിൽ
വരാപ്പുഴ: ബാറിൽ മദ്യപിക്കാനെത്തിയ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിലായി.വരാപ്പുഴ തേവർകാട് കുഞ്ചാത്തുപറമ്പിൽ അജിത് (30), ഒളനാട് പാലക്കപറമ്പിൽ അനീഷ് ഗോപി (26), തിരുമുപ്പം പുളിക്കത്തറ ആഷിക്ക് (26) എന്നിവരെയാണ് വരാപ്പുഴ പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണ്. ഇവർ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് ബാറിലുണ്ടായിരുന്ന മധ്യവയസ്കനെ ഭീഷണിപ്പെടുത്തിയത്. എറണാകുളം ജില്ലയിൽ വസ്തു വിൽക്കാനോ വാടകയ്ക്കോ ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യൂ ഇയാളുടെ കൈവശം Read More..
തൃപ്പൂണിത്തുറയിൽ 6 വയസ്സുകാരന് തെരുവ്നായയുടെ അക്രമണത്തിൽ 9 മുറിവ്
തൃപ്പുണിത്തുറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരനു തെരുവുനായയുടെ ആക്രമണം. തെക്കുംഭാഗം മോനപ്പിള്ളി – ഒഇഎന്‍ റോഡ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വെള്ളാങ്ങിത്തോപ്പില്‍ പ്രശാന്തിന്റെ മകൻ ദ്രുവിന്റെ വലതു കൈയ്ക്കാണ് നായ കടിച്ചത്. 9 മുറിവുകൾ ഉണ്ട്. കളിക്കുകയായിരുന്ന കുട്ടിയൂടെ പിറകെ വന്നാണ് തെരുവുനായ കടിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ഓടി വന്ന സമീപവാസിയായ അടിയോടത്ത് ഓമനയെയും (72) നായ കടിച്ചു പരിക്കേൽപ്പിച്ചു. സമീപത്ത് പറമ്പില്‍ കെട്ടിയിരുന്ന പശുവിനെയും നായ കടിച്ചിട്ടുണ്ട്. ഭ്രൂവിനെ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പെടുത്തു.
ഫോർട്ട് കൊച്ചിയിൽ ഉപയോഗശൂന്യമായ കിണറിൽ വീണ ആടുകളെ രക്ഷിച്ചു
ഫോർട്ട് കൊച്ചി: ഉപയോഗശൂന്യമായ കിണറിൽ വീണ ആടുകളെ രക്ഷിച്ചു അഗ്നി സുരക്ഷാ സേന.റോഡിനോട് ചേർന്നിരുന്ന ഉപയോഗശൂന്യയമായ കിണറ്റിൽ വീണ രണ്ടു ആടുകളെയാണ് രക്ഷിച്ചത്.ബുധനാഴ്ച രാവിലയോടെയായിരുന്നു സംഭവം. ആടുകൾ കിണറ്റിൽ വീണത് തൊഴിലാളികളാണ് അറിയിച്ചത്.ഉപയോഗ ശൂന്യമായ കിണർ വലിയ അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയോടും സ്കൂളിനോടും ചേർന്നു റോഡിനു അരുകിലാണ് ഈ കിണർ സ്ഥിതിചെയുന്നത്.അപകടം ഉണ്ടാകാത്ത വിധം കിണർ മൂടി സംരക്ഷിക്കണമെന്നു നാട്ടുകാർ നിവേദനം സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വികരിക്കുന്നില്ല.