ഡെങ്കിപ്പനി പ്രതിരോധം ഇനി അനിവാര്യം

ഡെങ്കിപ്പനി പ്രതിരോധം ഇനി അനിവാര്യം

കൊച്ചി: പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ശക്തമായി തുടരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുകയാണ് സമീപദിവസങ്ങളിലെ ഡെങ്കിപ്പനി ബാധിതരുടെ കണക്കുകൾ. കാലവർഷം ദുർബലമായപ്പോഴും നിരവധിയാളുകൾ അസുഖബാധിതരായി ആശുപത്രികളിലെത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം രണ്ടാഴ്ചക്കിടെ 164 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നത്.

72 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഭൂരിഭാഗം ദിവസങ്ങളിലും 15ഓളം രോഗികൾ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്. ചിറ്റാറ്റുകര, ചൂർണിക്കര, ഇടക്കൊച്ചി, എടത്തല, ഗോതുരുത്ത്, മൂലംകുഴി, പിറവം എന്നിവിടങ്ങളിലാണ് കഴിഞ്ഞ 12ന് ഡെങ്കിപ്പനി ബാധിച്ച് ആളുകൾ ചികിത്സ തേടിയത്.

Related Articles